Thursday 4 September 2014

ഹരിനാമ കീര്‍ത്തനം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍

ഹരിനാമ കീര്‍ത്തനം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍

മഹാനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ ഒരു വേദാന്ത (അദ്വൈത വേദാന്ത) ജ്ഞാനി  ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ പല കൃതികളാലും ബോധ്യപ്പെട്ട   ഒരു വസ്തുത ആണല്ലോ. അദ്ദേഹത്തിന്റെ
പ്രധാന കൃതികള്‍ 
സംസ്കൃതത്തില്‍  നിന്നുമുള്ള തര്‍ജ്ജമകള്‍ ആയിരുന്നു, എന്നാല്‍ അക്കാലത്തു സമുദായ നേതാക്കളായ ബ്രാഹ്മണരെ ഭയന്നോ മറ്റോ  വേദാന്ത പ്രതിപാദങ്ങളായ മുഘ്യ ഗ്രന്ഥങ്ങളും മറ്റും തര്‍ജ്ജമ ചെയ്യാന്‍ അനുവാദമില്ലാതതുമൂലം സ്വയം നിര്‍മ്മിതങ്ങളായ ചില ചെറിയ ഗ്രന്ഥങ്ങള്‍ വഴിയായും വേദാന്ത തത്വങ്ങളെ സംഗ്രഹിച്ചു അദ്ദേഹം മലയാളികള്‍ക്കായി വെളിപ്പെടുത്തിയിട്ടുണ്ട്. ഹരിനാമ കീര്‍ത്തനവും, ചിന്താ രത്നവും ഈ വകയില്പ്പെട്ടതാണ്.  

ഹരിനാമ കീര്‍ത്തനത്തിലെ  ഓരോ ശ്ലോകവും ആരംഭിക്കുന്നത് മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമത്തിലാണ്. ആദ്യ നാലുഘണ്ടങ്ങളുടെ ആദ്യാക്ഷരങ്ങള്‍ " ഓം " എന്ന ശബ്ദത്തേയും അഞ്ചാം ഘണ്ടത്തിലെ ആദ്യ രണ്ടക്ഷരം " ഹരി " , ആറാം ഘണ്ടം ശ്രീ എന്നും അടുത്തത്‌ ഗ എന്നും..... ചുരുക്കിപ്പറഞ്ഞാല്‍ ഓരോഘണ്ടത്തിലേയും ആദ്യാക്ഷരങ്ങള്‍ നിരത്തിവച്ചാല്‍ " ഓം ഹരി ശ്രീ ഗണപതയെ നമഃ."അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ" "ക ഖ ഗ ഘ ങ ... " ഇങ്ങനെ എല്ലാ മലയാള അക്ഷരങ്ങളിലും ശ്ലോകങ്ങള്‍ ചിട്ടപ്പെടുത്തി ആണു ആചാര്യന്‍ നാമ  സങ്കീര്‍ത്തനം രചിച്ചിരിക്കുന്നത്



ഹരി ശ്രീ ഗണപതയേ നമ:
അവിഘ്നമസ്തു  ശ്രീ 
ഗുരുഭ്യോ 
നമ:

നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമ:


1
ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ-
ആങ്കാരമായതിനു താന്‍ തന്നെ സാക്ഷി, യതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യരൂപ ഹരി നാരായണായ നമ:
2

ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായൊരിണ്ടല്‍ ബത!  മിണ്ടാവതല്ല മമ
പണ്ടേക്കണക്കു വരുവാന്‍ നിന്‍ കൃപാവലികള്‍
ഉണ്ടാകയെങ്കലിഹ നാരായണായ നമ:

ആനന്ദചിന്മയ ഹരേ! ഗോപികാരമണാ !
ഞാനെന്ന ഭാവമതു തോന്നായ്‌കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ, വരദ ! നാരായണായ നമ:

അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരൊ
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു, ഹരി നാരായണായ നമ:

ഹരിനാമകീര്‍ത്തനമിതുര ചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ചെയ്ക ഭൂസുരരും
നരനായ്‌ ജനിച്ചു ഭുവി മരണം ഭവിപ്പളവും
ഉരചെയ്‌വതിന്നരുള്‍ക നാരായണായ നമ:

ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന-
നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമ നാരായണായ നമ:

ഗര്‍ഭസ്ഥനായ്‌ ഭുവി ജനിച്ചും, മരിച്ചു മുദ-
കപ്പോളപോലെ, ജനനാന്ത്യേന നിത്യഗതി
ത്വദ്‌ഭക്തി വര്‍ദ്ധനമുദിക്കേണമെന്‍ മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമ:

ണത്താരില്‍ മാനിനി മണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവത്സല,നനന്താദിഹീനനിതി
ചിത്തത്തിലച്യുത കളിപ്പന്തലിട്ടു വിള-
യാടീടുകെന്‍ മനസി  നാരായണായ നമ:

പച്ചക്കിളിപ്പവിഴപ്പാല്‍വര്‍ണ്ണമൊത്ത നിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നുപരി-
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരി നാരായണായ നമ:

തത്വത്തിനുള്ളിലുദയം ചെയ്തിടുന്ന പൊരു-
ളെത്തീടുവാന്‍ ഗുരു പദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന-
മറ്റീടുമന്നവനു നാരായണായ നമ:

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എന്‍പക്കലുള്ള ദുരിതം പാര്‍ത്തു കാണുമള-
വംഭോരുഹാക്ഷ ഹരി നാരായണായ നമ:

നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയര്‍ന്നളവു
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമ:

മത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്‌പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്‌നാദിയില്‍ ചിലതു കണ്ടിങ്ങുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമ:

അന്‍പേണമെന്മനസി ശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ,
അന്‍പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലമ്പോടു ചേര്‍ക്ക ഹരി നാരായണായ നമ:

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയു, മി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമ:

ഇക്കണ്ട വിശ്വമതുമിന്ദ്രാദിദേവകളു-
മര്‍ക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേ വിരാട്‌പുരുഷ നിന്മൂലമക്ഷരവു-
മോര്‍ക്കായ്‌ വരേണമിഹ നാരായണായ നമ:

ഈ വന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നു കൃഷ്ണ ഹരി ഗോവിന്ദ രാമ തിരു-
നാമങ്ങളൊന്നൊഴികെ, നാരായണായ നമ:

ഉള്ളില്‍ക്കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരു കാലമുടനെന്നാകിലും മനസി
ചൊല്ലുന്നതാരു തിരു നാമങ്ങളന്നവനു
നല്ലൂ ഗതിക്കു വഴി നാരായണായ നമ:

ഊരിന്നുവേണ്ട ചില ഭാരങ്ങള്‍ വേണ്ടതിനു
നീരിന്നു വേണ്ട നിജദ്വാരങ്ങള്‍ വേണ്ടതിനു
നാരായണാച്യുത ഹരേ എന്നതിന്നൊരുവര്‍
നാവൊന്നേ വേണ്ടൂ ഹരി നാരായണായ നമ:

ഋതുവായ പെണ്ണിന്നുമിരപ്പന്നും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:

ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ 
കളിപ്പാവയെന്നു  പറയുന്നാകിലും മനസ്സി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമ:

ലുത്സ്‌മാദി ചേര്‍ത്തൊരു പൊരുത്തം നിനക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമ:

ലൂകാരമാദി മുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമ:

എണ്ണുന്നു നാമജപരാഗാദിപോയിടുവാ-
നെണ്ണുന്നിതാറുപടി കേറിക്കടപ്പതിനു
കണ്ണും മിഴിച്ചവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല ഹരി നാരായണായ നമ:

ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-
മേകാന്തമെന്ന വഴി പോകുന്നിതെന്‍ മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയ വഴി
പോകുന്നപോലെ ഹരി നാരായണായ നമ:

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്‍മൂന്നുമേഴുമഥ
ചൊവ്വോടരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ ഹരി നാരായണായ നമ:

ഒന്നിന്നു തത്ത്വമിതു ദേഹത്തിനൊത്തവിധ-
മെത്തുന്നിതാര്‍ക്കുമൊരുഭേദം വരാതെ ഭുവി
മര്‍ത്ത്യന്റെ ജന്‍മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതില്‍ നാരായണായ നമ:

ഓതുന്നു ഗീതകളിതെല്ലാമതെന്ന പൊരുള്‍
ഏതെന്നു കാണ്‍മതിനു പോരാ മനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമ:

ഔദംബരത്തില്‍ മശകത്തിന്നു തോന്നുമതിന്‍
മീതേ കദാപി സുഖമില്ലെന്നു തത്‌പരിചു
ചേതോവിമോഹിനി മയക്കായ്‌ക മായ തവ
ദേഹോ'ഹമെന്ന വഴി നാരായണായ നമ:

അംഭോജസംഭവനുമമ്പോടു നീന്തി ബത
വന്‍മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടി പാരമിവനമ്പോടടായ്‌വതിനു
മുമ്പേ തൊഴാമടികള്‍ നാരായണായ നമ:

അപ്പാശവും വടിയുമായ്‌ക്കൊണ്ടജാമിളനെ
മുല്‍പ്പാടു ചെന്നു കയറിട്ടോരു കിങ്കരരെ
പില്‍പ്പാടു ചെന്നഥ തടുത്തോരു നാല്‍വരേയു-
മപ്പോലെ നൌമി ഹരി നാരായണായ നമ:

കഷ്ടം ഭവാനെയൊരു പാണ്ഡ്യന്‍ ഭജിച്ചളവ-
ഗസ്‌ത്യേന നീ ബത ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്‍ക്കഥ കടിപ്പിച്ചതെന്തിനിതു-
മോര്‍ക്കാവതല്ല ഹരി നാരായണായ നമ:

ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?
ഒട്ടല്ല നിന്‍കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍ നാരായണായ നമ:

ഗര്‍വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി-
ചൊവ്വോടു നില്‍പ്പതിനു പോരാ നിനക്കു ബലം
അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമ:

ഘര്‍മ്മാതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു-
തന്നെത്തിരഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമ:

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ-
യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു, ഹരി നാരായണായ നമ:

ചമ്മട്ടി പൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്‌മജന്നു യുധി തേര്‍പൂട്ടി നിന്നു ബത
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്‌മജന്നെ , ഹരി നാരായണായ നമ:

ഛന്നത്വമാര്‍ന്ന കനല്‍പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന്‍മഹിമയാര്‍ക്കും തിരിക്കരുത്‌
അന്നന്നുകണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രേ തോന്നി ഹരി നാരായണായ നമ:

ജന്തുക്കളുള്ളില്‍ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്‌മനാ സതതം
തന്തും മണിപ്രകരഭേദങ്ങള്‍പോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമ:

ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമൊ-
രോതുന്ന ഗീതകളിലും പാല്‍പയോധിയിലും
ആകാശവീഥിയിലുമൊന്നായ്‌ നിറഞ്ഞരുളു-
മാനന്ദരൂപ, ഹരി നാരായണായ നമ:

ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു
ജ്ഞാനദ്വയങ്ങള്‍ പലതുണ്ടാവതിന്നു ബത-
മോഹം നിമിത്തമതു പോകും പ്രകാരമിതു
ചേതസ്സിലാക മമ നാരായണായ നമ:

ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടല്‍
ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹവഴി നാരായണായ നമ:

ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരു മിന്നല്‍കണക്കെയുമി-
തേകാക്ഷരത്തിലൊരുമിക്കുന്നപോലെയുമി-
താകാശസൂക്ഷ്മതനു നാരായണായ നമ:

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിനു
തുമ്പങ്ങള്‍ തീര്‍ക്ക ഹരി നാരായണായ നമ:

ഢക്കാമൃദംഗതുടിതാളങ്ങള്‍പോലെയുട-
നോര്‍ക്കാമിതന്നിലയിലിന്നേടമോര്‍ത്തു മമ
നില്‍ക്കുന്നതല്ല മനമാളാനബദ്ധകരി
തീന്‍കണ്ടപോലെ ഹരി നാരായണായ നമ:

ണത്വാപരം പരിചു കര്‍മ്മവ്യപായമിഹ
മദ്ധ്യേഭവിക്കിലുമതല്ലെങ്കിലും കിമപി
തത്ത്വാദിയില്‍ പരമുദിച്ചോരു ബോധമതു
ചിത്തേ വരേണ്ടതിഹ നാരായണായ നമ:

തത്ത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമൊന്നു ബത
ശബ്ദങ്ങളുള്ളില്‍ വിലസീടുന്ന നിന്നടിയില്‍
മുക്തിക്കു കാരണമിതേ ശബ്ദമെന്നു, തവ
വാക്യങ്ങള്‍ തന്നെ ഹരി നാരായണായ നമ:

ഥല്ലിന്നുമീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറി, വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത
കൊല്ലുന്നു നീ ചിലരെ നാരായണായ നമ:

ദംഭായ വന്‍മരമതിന്നുള്ളില്‍ നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്‌കനികള്‍
അന്‍പോടടുത്തരികില്‍ വാഴായ്‌വതിന്നു ഗതി
നിന്‍പാദഭക്തി ഹരി നാരായണായ നമ:

ധന്യോഹമെന്നുമതിമാന്യോഹമെന്നു മതി-
പുണ്യങ്ങള്‍ ചെയ്ത പുരുഷന്‍ ഞാനിതെന്നുമിതി
ഒന്നല്ല കാണ്‍കൊരു കൊടുങ്കാടു ദന്തിമയ-
മൊന്നിച്ചുകൂടിയതു നാരായണായ നമ:

നന്നായ്‌ഗതിക്കൊരു സഹസ്രാരധാരയില-
തന്നീറ്റില്‍ നിന്‍ കരുണ വന്‍മാരി പെയ്തു പുനര്‍
മുന്നം മുളച്ച മുള ഭക്തിക്കു വാഴ്ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമ:

പലതും പറഞ്ഞു പകല്‍ കളയുന്ന നാവു തവ
തിരുനാമകീര്‍ത്തനമിതതിനായ്‌ വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേള്‍പ്പു ഹരി നാരായണായ നമ:

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമായ തടി പലനാളിരുത്തിയുടന്‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയാതെ കാലമിഹ നാരായണായ നമ:

ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദി ജന്‍മമതില്‍
വര്‍ദ്ധിച്ചുനിന്നുലകില്‍ നിന്‍ തത്വമോര്‍ക്കിലുമി-
തന്ധന്നു കാട്ടിയൊരു കണ്ണാടി പോലെ പുന-
രെന്നാക്കിടൊല്ല ഹരി നാരായണായ നമ:

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നു മുഖ-
മയ്യോ, കൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നു ദര്‍ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ ഹരി നാരായണായ നമ:

മന്നിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടു പുന-
രെന്തൊന്നു വാങ്‌മനസുകായങ്ങള്‍ ചെയ്‌തതതു-
മെന്തിന്നിമേലിലതുമെല്ലാം നിനക്കു ഹൃദി
സന്തോഷമായ്‌ വരിക നാരായണായ നമ:

യാതൊന്നു കാണ്‍മതതു നാരായണപ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരി നാരായണായ നമ:

രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൌസ്‌തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമ:

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീ രണ്ടു ശക്തികള-
തിങ്കേന്നുദിച്ചു ഹരി നാരായണായ നമ:

വദനം നമുക്കു ശിഖി, വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴു രണ്ടുമിഹ
ഭവനം നമുക്കു ശിവനേത്രങ്ങള്‍ രാത്രിപകല്‍
അകമേ ഭവിപ്പതിനു നാരായണായ നമ:

ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനെ
ഭക്ത്യാവിദേഹദൃഢവിശ്വാസമോടുമഥ
ഭക്ത്യാ കടന്നു തവ തൃക്കാല്‍പിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരി നാരായണായ നമ:

ഷഡ്‌വൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു-
ചിത്താംബുജം തവഹി സന്ധാനരംഗമതു
തത്രാപി നിത്യവുമൊരിക്കലിരുന്നരുള്‍ക
ചിത്താംബുജേ മമ ച നാരായണായ നമ:

സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രഗൃഹപുത്രാദിജാലമതും
ഒക്കെ ത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍ വീണു ഹരി നാരായണായ നമ:

ഹരിയും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതന്‍ മഹിമ
അറിവായ്‌ മുതല്‍ കരളിലൊരുപോലെ നിന്നരുളും
പര, ജീവനില്‍ തെളിക നാരായണായ നമ:

ളത്വം കലര്‍ന്നിതു ലകാരത്തിനപ്പരിചു
തത്ത്വം നിനയ്‌ക്കിലൊരു ദിവ്യത്വമുണ്ടു ബത
കത്തുന്ന പൊന്‍മണിവിളക്കെന്നപോലെ ഹൃദി
നില്‍ക്കുന്ന നാഥ ഹരി നാരായണായ നമ:

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുള്‍
അറിയായുമായ്‌ വരിക നാരായണായ നമ:

കരുണാപയോധി മമ ഗുരുനാഥനിസ്‌തുതിയെ
വിരവോടു പാര്‍ത്തു പിഴ വഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്‌ധിതന്‍ നടുവില്‍മറിയുന്നവര്‍ക്കു പര-
മൊരുപോതമായ്‌ വരിക നാരായണായ നമ:

മദമത്സരാദികള്‍ മനസ്സില്‍ തൊടാതെ ദിന-
മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴി താന്‍ പഠിപ്പവനും
പതിയാ ഭാവംബുധിയില്‍ നാരായണായ നമ:

നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമ:

Guru

गुरुर्ब्रह्मा गुरुर्विष्णुर्गुरुर्देवो महेश्वरः ।
गुरुरेव परं ब्रह्म तस्मै श्रीगुरवे नमः ॥१॥
Gurur-Brahmaa Gurur-Vissnnur-Gururdevo Maheshvarah |
Gurure[-I]va Param Brahma Tasmai Shrii-Gurave Namah ||1||
Meaning:
1.1: The Guru is Brahma, the Guru is Vishnu, the Guru Deva is Maheswara (Shiva),
1.2: The Guru is Verily the Para-Brahman (Supreme Brahman); Salutations to that Guru.
अखण्डमण्डलाकारं व्याप्तं येन चराचरम् ।
तत्पदं दर्शितं येन तस्मै श्रीगुरवे नमः ॥२॥
Akhanndda-Mannddala-Akaaram Vyaaptam Yena Cara-Acaram |
Tat-Padam Darshitam Yena Tasmai Shrii-Gurave Namah ||2||
Meaning:
2.1: (Salutations to the Guru) Whose Form is an Indivisible Whole of Presence, and By Whom is Pervaded the Moving and the Non-Moving Beings,
2.2: By Whom is Revealed (out of Grace) That Feet (of Indivisible Presence); Salutations to that Guru.
अज्ञानतिमिरान्धस्य ज्ञानाञ्जनशालाकया ।
चक्षुरुन्मीलितं येन तस्मै श्रीगुरवे नमः ॥३॥
Ajnyaana-Timira-Andhasya Jnyaana-[Aa]n.jana-Shaalaakayaa |
Cakssur-Unmiilitam Yena Tasmai Shrii-Gurave Namah ||3||
Meaning:
3.1: (Salutations to the Guru) Who Removes the Darkness of Ignorance from our Blind (Inner) Eyes by applying the Collyrium of the Light of Knowledge.
3.2: By Whom our (Inner) Eyes are Opened; Salutations to that Guru.
स्थावरं जङ्गमं व्याप्तं येन कृत्स्नं चराचरम् ।
तत्पदं दर्शितं येन तस्मै श्रीगुरवे नमः ॥४॥
Sthaavaram Janggamam Vyaaptam Yena Krtsnam Cara-Acaram |
Tat-Padam Darshitam Yena Tasmai Shrii-Gurave Namah ||4||
Meaning:
4.1: (Salutations to the Guru) By Whom is Pervaded all the Movable and Immovable objects as well as the Moving and Non-Moving beings,
4.2: By Whom is Revealed (out of Grace) That Feet (of All-Pervasive Presence); Salutations to that Guru.
चिद्रूपेण परिव्याप्तं त्रैलोक्यं सचराचरम् ।
तत्पदं दर्शितं येन तस्मै श्रीगुरवे नमः ॥५॥
Cid[t]-Rupenna Pari-Vyaaptam Trai-Lokyam Sa-Cara-Acaram |
Tat-Padam Darshitam Yena Tasmai Shrii-Gurave Namah ||5||
Meaning:
5.1: (Salutations to the Guru) Whose Form is that of Consciousness Pervading all the Moving and the Non-Moving beings of the Three Worlds,
5.2: By Whom is Revealed (out of Grace) That Feet (of Conscious All-Pervasive Presence); Salutations to that Guru.
सर्वश्रुतिशिरोरत्नसमुद्भासितमूर्तये ।
वेदान्ताम्बूजसूर्याय तस्मै श्रीगुरवे नमः ॥६॥
Sarva-Shruti-Shiro-Ratna-Sam-Udbhaasita-Muurtaye |
Vedaanta-Ambuuja-Suuryaaya Tasmai Shrii-Gurave Namah ||6||
Meaning:
6.1: (Salutations to the Guru) Who is the Embodiment of All Srutis (Vedanta) which Equally Shine (He being the Essence of them) like Jewel worn on the Head,
6.2: Who is the Sun blossoming the Lotus of Vedanta. Salutations to that Guru.
चैतन्यः शाश्वतः शान्तो व्योमातीतोनिरञ्जनः ।
बिन्दूनादकलातीतस्तस्मै श्रीगुरवे नमः ॥७॥
Caitanyah Shaashvatah Shaanto Vyoma-Atiito-Niran.janah |
Binduu-Naada-Kala-[A]atiitas-Tasmai Shrii-Gurave Namah ||7||
Meaning:
7.1: (Salutations to the Guru) Who is the Eternally Tranquil Consciousness, Spotless and Pure, and Beyond the Ether,
7.2: Who is Beyond the Bindu, Nada and Kala; Salutations to that Guru.
ज्ञानशक्तिसमारूढस्तत्त्वमालाविभूषितः ।
भुक्तिमुक्तिप्रदाता च तस्मै श्रीगुरवे नमः ॥८॥
Jnyaana-Shakti-Sama-Aruuddhas-Tattva-Maalaa-Vibhuussitah |
Bhukti-Mukti-Pradaataa Ca Tasmai Shrii-Gurave Namah ||8||
Meaning:
8.1: (Salutations to the Guru) Who is Equally Mounted on Jnana (Knowledge) and Shakti (Power), and Who is Adorned with the Garland of Tattva (Truth or Absolute Reality),
8.2: Who Grants both Worldy Prosperity and Liberation; Salutations to that Guru.
अनेकजन्मसम्प्राप्तकर्मेन्धनविदाहिने ।
आत्मञ्जानाग्निदानेन तस्मै श्रीगुरवे नमः ॥९॥
Aneka-Janma-Sampraapta-Karme[a-I]ndhana-Vidaahine |
Aatma-N.jaana-Agni-Daanena Tasmai Shrii-Gurave Namah ||9||
Meaning:
9.1: (Salutations to the Guru) Who Burns away the Fuel of Karma (results of works impressed on the mind) Accumulated over Many Births,
9.2: By Giving (Kindling) the Fire of Self-Knowledge; Salutations to that Guru.
शोषणं भवसिन्धोश्च प्रापणं सारसम्पदः ।
यस्य पादोदकं सम्यक् तस्मै श्रीगुरवे नमः ॥१०॥
Shossannam Bhava-Sindhoshca Praapannam Saara-Sampadah |
Yasya Paado[a-U]dakam Samyak Tasmai Shrii-Gurave Namah ||10||
Meaning:
10.1: (Salutations to the Guru) Who Dries Up the Ocean of Samsara (Worldly Existence) and Leads to the Essential (Spiritual) Wealth Within us,
10.2: In the Same Manner as His Foot-Water (i.e. grace, when a devotee surrenders everything at His Feet) removes the impressions of the Samsara from the devotee's mind and reveals the Essential (Spiritual) Wealth Within; Salutations to that Guru.
न गुरोरधिकं तत्त्वं न गुरोरधिकं तपः ।
तत्त्वज्ञानात् परं नास्ति तस्मै श्रीगुरवे नमः ॥११॥
Na Guror-Adhikam Tattvam Na Guror-Adhikam Tapah |
Tattva-Jnyaanaat Param Naasti Tasmai Shrii-Gurave Namah ||11||
Meaning:
11.1: (Salutations to the Guru) Neither is there any Reality Beyond the Guru, Nor is there any Austerity Higher than the Guru,
11.2: There is no Knowledge of Truth beyond what comes From the Guru; Salutations to that Guru.
मन्नाथः श्रीजगन्नाथो मद्गुरुः श्रीजगद्गुरुः ।
मदात्मा सर्वभूतात्मा तस्मै श्रीगुरवे नमः ॥१२॥
Man[d]-Naathah Shrii-Jagannaatho Mad-Guruh Shrii-Jagad[t]-Guruh |
Mad-Aatmaa Sarva-Bhuuta-[A]atmaa Tasmai Shrii-Gurave Namah ||12||
Meaning:
12.1: (Salutations to the Guru) My Lord is the Lord of the Universe, My Guru is the Guru of the Universe,
12.2: My Self is the Self of All Beings; Salutations to that Guru.
गुरुरादिरनादिश्च गुरुः परमदैवतम् ।
गुरोः परतरं नास्ति तस्मै श्रीगुरवे नमः ॥१३॥
Gurur-Aadira-Na-Adish-Ca Guruh Parama-Daivatam |
Guroh Parataram Naasti Tasmai Shrii-Gurave Namah ||13||
Meaning:
13.1: (Salutations to the Guru) There is no Reality which existed Before the Guru And the Guru is the Supreme Divinity,
13.2: There is no Reality Surpassing the Guru; Salutations to the Guru.
ब्रह्मानन्दं परमसुखदं केवलं ज्ञानमूर्तिम्
द्वन्द्वातीतं गगनसदृशं तत्त्वमस्यादिलक्ष्यम् ।
एकं नित्यं विमलमचलं सर्वधीसाक्षीभूतम्
भावातीतं त्रिगुणरहितं सद्गुरुंतं नमामि ॥१४॥
Brahma-[A]anandam Parama-Sukhadam Kevalam Jnyaana-Muurtim
Dvandva-Atiitam Gagana-Sadrsham Tat-Tvam-Asy[i]-Aadi-Lakssyam |
Ekam Nityam Vimalam-Acalam Sarva-Dhii-Saakssii-Bhuutam
Bhaava-Atiitam Tri-Gunna-Rahitam Sad-Gurum-Tam Namaami ||14||
Meaning:
14.1: (Salutations to the Sad-Guru) Who is the Bliss of Brahman, Who is the Bestower of Supreme Joy, Who is the Absolute, Who is the Embodiment of Knowledge,
14.2: Who is Beyond Duality, Who is Boundless and Infinite Like the Sky, Who is Indicated by Maha Vakyas Like Tat-Tvam-Asi (That-Thou-Art).
14.3: Who is One without the Second, Who is Eternal, Who is Stainless and Pure, Who is Immovable, Who is the Witness of the Intelligence of All Beings,
14.4: Who is Beyond the States of the Mind, Who is Free from the Three Gunas; Salutations to that Sad-Guru.

Wednesday 3 September 2014

Inspirational

കാലത്ത് തിരക്കുള്ള സമയം. ഏറെ പ്രായം ഉള്ള ഒരു മാന്യന്‍ തന്‍റെ തള്ളവിരലിലെ തുന്നല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ എത്തി. മുപ്പതു മിനിട്ടില്‍ ഒരു കൂടിക്കാഴ്ച ഉള്ളതുകൊണ്ട് അല്പം തിരക്കുണ്ടെന്നു നേര്സിനോട് പറഞ്ഞു. ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ അദ്ധേഹത്തിന്റെ ഊഴം വരൂ എങ്കിലും സ്വീകരണ മുറിയില്‍ ഉപവിഷ്ടനാക്കി. അക്ഷമയോടെ ഇടയ്ക്കിടെ വാച്ച് നോക്കിക്കൊണ്ടിരുന്ന അദ്ധേഹത്തെ ശ്രദ്ധിച്ച നേഴ്സ്, തനിക്കു പ്രത്യേകിച്ച് തിരക്കില്ലാത്തതുകൊണ്ട്, അദ്ദേഹത്തിന്റെ മുറിവ് നോക്കാന്‍ തയ്യാറായി.
മുറിവ് നന്നായി ഉണങ്ങിയിരുന്നു. അതുകൊണ്ട് നേഴ്സ് ഒരു ഡോക്ടറുമായി സംസാരിച്ച് ആവശ്യമായ മരുന്നുകള്‍ എടുത്തു, തുന്നല്‍ മാറ്റി, മരുന്ന് വച്ച് കെട്ടി. തന്‍റെ ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ തിരക്കിന്‍റെ കാരണം എന്തെന്ന് നേഴ്സ് തിരക്കി.
തന്‍റെ ഭാര്യയോടൊപ്പം പ്രാതല്‍ കഴിക്കാന്‍ നഴ്സിംഗ് ഹോമില്‍ എത്തെണ്ടിയിരുന്നു അദ്ദേഹത്തിനു. ഭാര്യയുടെ ആരോഗ്യസ്ഥിതി അനേഷിച്ചു നേഴ്സ്. കുറച്ചു നാളായി അവര്‍ അല്ഷിമെര്സ് രോഗം ബാധിച്ചു നഴ്സിംഗ് ഹോമില്‍ ചികിത്സയില്‍ ആണ്, അദ്ദേഹത്തിന്‍റെ മറുപടി. അല്‍പ്പം വൈകിയാല്‍ അവര്‍ക്ക് വിഷമം ആകുമോ എന്ന നേര്സിന്റെ ചോദ്യത്തിന് അദ്ദേഹ൦ പറഞ്ഞു, ഞാന്‍ ആരെന്നു അവര്‍ക്ക് അറിയില്ല, അഞ്ചു വര്‍ഷമായി എന്നെ തിരിച്ചറിയാഞ്ഞിട്ടു.
തിരിച്ചറിയാഞ്ഞിട്ടും അഞ്ചു വര്‍ഷമായി താങ്കള്‍ നിത്യവും അവിടെ പോകുന്നുണ്ടോ? നേഴ്സ് ആശ്ചര്യത്തോടെ തിരക്കി. നേര്സിന്റെ കൈത്തണ്ടയില്‍ മൃദുവായി തട്ടിക്കൊണ്ടു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു, അവര്‍ക്ക് എന്നെ അറിയില്ല. പക്ഷെ എനിക്ക് ഇപ്പോഴും അവരെ അറിയാം.
നിര്‍വ്യാജമായ സ്നേഹം ഭൌതികമോ കാല്പനികമോ അല്ല. അത് ഇപ്പോഴത്തെ അവസ്ഥ, നിലനില്‍ക്കുന്നതും, ഇനി വരാനിരിക്കുന്നതും അല്ലാത്തതും ആയതിനെ അതെ അവസ്ഥയില്‍ പൂര്‍ണ്ണമായും സീകരിക്കുക എന്നതാണ്.

Monday 1 September 2014

സ്‌നേഹമാണഖിലസാരമൂഴിയില്‍

എന്താണ് സ്‌നേഹം?
മുപ്പതിനായിരത്തില്‍പരം മനുഷ്യജീവന്‍ അപഹരിച്ച് ലോകത്തെ കണ്ണീരിലാഴ്ത്തിയ 1988-ലെ ആര്‍മേനിയന്‍ ഭൂകമ്പത്തിലെ ഹൃദയസ്പര്‍ശിയായ ഒരു സംഭവം.
ഭൂകമ്പത്തില്‍ തന്റെ മകന്‍ പഠിക്കുന്ന സ്‌കൂള്‍കെട്ടിടം തകര്‍ന്നുവീണെന്ന വാര്‍ത്ത കേട്ട് പിതാവ് മകനെ രക്ഷിക്കുവാന്‍ വീടുവിട്ടോടി. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ആരെയും സ്‌കൂള്‍പരിസരത്തേക്കു കടത്തിവിട്ടില്ല. കാരണം കെട്ടിടത്തിന്റെ മറ്റൊരു ഭാഗം ഏതു നിമിഷവും നിലംപതിക്കാമെന്ന രീതിയില്‍ ചരിഞ്ഞു നില്ക്കുകയായിരുന്നു.
ഏകദേശം 24 മണിക്കൂറിനുശേഷം ഈ പിതാവ് സ്വന്തം ജീവന്‍ പണയപ്പെടുത്തി തകര്‍ന്നുകിടക്കുന്ന സ്‌കൂള്‍ഭാഗത്തു പ്രവേശിച്ചു. പേരെടുത്തു വിളിച്ച് പിതാവ് മകനെ തിരയാന്‍ തുടങ്ങി. 36 മണിക്കൂറുകള്‍ക്കുശേഷം ‘പപ്പാ’ എന്നൊരു വിളികേട്ടു. സ്വരം ശ്രവിച്ചമാത്രയില്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ തിരച്ചില്‍ ശക്തമാക്കി. അവസാനം അല്പപ്രാണനോടെ മകനെയും രണ്ടു കൂട്ടുകാരെയും കണ്ടെത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ വീണ്ടുകിട്ടി.
അല്പംപോലും വെള്ളവും ശുദ്ധവായുവും ലഭിക്കാതെ നീണ്ട 36 മണിക്കൂറില്‍ കൂടുതല്‍ ഭയപ്പെടുത്തുന്ന സാഹചര്യത്തെ ഈ കുട്ടികള്‍ എങ്ങനെ അതിജീവിച്ചു എന്നതു രക്ഷാപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി.
മകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ”ഞാന്‍ കൂട്ടുകാരോടു പറഞ്ഞു, എന്റെ പപ്പ എന്നെ അതിയായി സ്‌നേഹിക്കുന്നതിനാല്‍ എങ്ങനെയെങ്കിലും നമ്മെ രക്ഷിക്കും.”
സ്‌നേഹത്തിനു മുമ്പില്‍ മരണംപോലും പരാജയപ്പെടുന്ന സംഭവങ്ങളും സ്‌നേഹത്തെ പ്രതി മരണം പുല്കുന്ന വ്യക്തികളെപ്പറ്റിയും നാം കേട്ടിട്ടുണ്ട്. സ്‌നേഹത്തിന്റെ ആഴവും പരപ്പും ആര്‍ക്ക് തിട്ടപ്പെടുത്തുവാന്‍ സാധിക്കും?
ദൈവം സ്‌നേഹമാണെന്നു പറയുമ്പോള്‍ ദൈവത്തെപ്പോലും ഉള്‍ക്കൊള്ളുമാറ് അര്‍ത്ഥവ്യാപ്തിയുള്ള വാക്കാണ് സ്‌നേഹം. എങ്കില്‍ സ്‌നേഹത്തെ നിര്‍വ്വചിക്കുക എന്നത് അസാധ്യമായ ഒന്നായി അവശേഷിക്കുകയില്ലേ?
സ്‌നേഹം എന്നതു പൂര്‍ണ്ണതയില്‍ ആയിരിക്കുന്ന അവസ്ഥയാണ്; സമസ്ത നന്മകളുടെയും മൂല്യങ്ങളുടെയും പൂര്‍ണ്ണതയാണ്. അതിനാല്‍ സ്‌നേഹം എന്നതു വെറും വികാരങ്ങളുടെ ഒരു പ്രകടനമല്ല. മറിച്ചു പരിപൂര്‍ണ്ണതയാണ്. സ്‌നേഹം സത്തയുടെ അടിസ്ഥാനമാണ്.
എത്രയോ വ്യക്തികള്‍ നമ്മെ സ്‌നേഹിക്കുന്നു്യുെങ്കിലും സ്‌നേഹം പോരാ എന്ന ചിന്ത നമ്മുടെയൊക്കെ മനസ്സില്‍ സ്വാഭാവികമായി വരാറുണ്ട്. മാതാപിതാക്കളും സുഹൃത്തുക്കളും അയല്‍വാസികളും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുണ്ടെങ്കിലും നമ്മുടെ അനുഭവം സ്‌നേഹം പോരാ, സ്‌നേഹത്തില്‍ ഇനിയും വളരണം എന്നതാണ്.
സ്‌നേഹമെന്നതു പൂര്‍ണ്ണമായിരിക്കുന്ന അവസ്ഥയാണ്. നിലകാണാന്‍ സാധിക്കാത്ത രഹസ്യാത്മകത കുടികൊള്ളുന്നതാണു സ്‌നേഹം. റോബര്‍ട്ട് ജോണ്‍ തന്റെ ‘ദി മീനിങ് ഓഫ് ലൗവ്’ എന്ന പുസ്തകത്തില്‍ പറയുന്നത്: ”സ്‌നേഹത്തിന്റെ ജിജ്ഞാസപരമായ ഒരു വൈരുദ്ധ്യം അതിന്റെ രഹസ്യാത്മകതതന്നെയാണ്.
സ്‌നേഹത്തിന് ആഴമേറുന്തോറും അത് കൂടുതല്‍ മൗനം അവലംബിക്കുന്നു. നിശ്ശബ്ദതയാണ് അതിന്റെ ആത്മാര്‍ത്ഥതയുടെ അളവുകോല്‍ .” എത്ര സ്‌നേഹിച്ചാലും ഇനിയും സ്‌നേഹിക്കണം എന്ന വാഞ്ഛ നമ്മില്‍ ഉളവാകാറുണ്ട്.
സ്‌നേഹം ഒരേസമയം സന്തോഷം പ്രദാനം ചെയ്യുകയും അഭിലാഷം ജനിപ്പിക്കുകയും ചെയ്യും. ആരും പൂര്‍ണ്ണരല്ല. അതിനാല്‍ ആരുടെയും സ്‌നേഹവും പൂര്‍ണ്ണമല്ല. എല്ലാവരും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടുവാനുമുള്ള പരിശ്രമത്തിലാണ്. മറ്റൊരാളെ എപ്രകാരം സ്‌നേഹിക്കണം എന്നു സ്‌നേഹിക്കുന്ന വ്യക്തിക്ക് പൂര്‍ണ്ണമായും അറിയില്ല. അതിനാല്‍ സ്‌നേഹിക്കുവാനുള്ള പരിശ്രമമദ്ധ്യേ സ്‌നേഹിക്കപ്പെടുന്ന വ്യക്തിയെ വേദനിപ്പിച്ചെന്നും വരാം.
സ്‌നേഹത്തെ പല തലത്തില്‍നിന്നു വിവക്ഷിക്കുവാന്‍ സാധിക്കും. മാതൃ പിതൃവാത്സല്യത്തില്‍ ചാലിച്ച് അമ്മിഞ്ഞപ്പാലിനൊപ്പം നുണഞ്ഞിറങ്ങുന്ന സ്‌നേഹം;
കളിത്തോഴന്മാരുമായി ഇണങ്ങിയും പിണങ്ങിയും കളിച്ചുചിരിച്ചും പങ്കിടുന്ന സ്‌നേഹം;
വൈകാരികമായി നമ്മില്‍ ഉണരുന്ന അടുപ്പത്തില്‍നിന്ന് ഉരുത്തിരിയുന്ന സ്‌നേഹം;
ഇണക്കുരുവികളെപ്പോലെ കൊക്കുരുമ്മി മധുരക്കിനാവുകള്‍ പങ്കിട്ട് സ്വപ്നലോകത്തിന്റെ മാസ്മരികതയിലേക്കു നയിക്കുന്ന സ്‌നേഹം;
സഹോദരനായി ബലിയായിത്തീരുന്ന ആത്മദാനത്തില്‍ ഇഴുകി ച്ചേര്‍ന്നിരിക്കുന്ന സ്‌നേഹം;
ഈശ്വരചിന്തയുണര്‍ത്തുന്ന ആദ്ധ്യാത്മികതലത്തില്‍നിന്നും പെയ്തിറങ്ങുന്ന പവിത്രസ്‌നേഹം.

 

*********************************************************************************************************************


അതിമനോഹരമായ പൂന്തോട്ടത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങളിലും, മോണ കാട്ടി വശ്യമായി പുഞ്ചിരിക്കുന്ന ഇളംകുഞ്ഞിന്റെ ലാളിത്യത്തിലും, മനുഷ്യചേതനയില്‍ കുടികൊള്ളുന്ന നന്മയുടെ സുഗന്ധത്തിലും, സ്നേഹമെന്ന വികാരത്തിന്റെ അസ്തിത്വമുണ്ട്. 

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവരും ആഗ്രഹിക്കുന്നു. പ്രകൃതിരമണീയമായ ഈ ഭൂമിയില്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്നതിന് വേണ്ടി ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എത്രയധികം അതിനെ മനോഹരമാക്കാമോ അത്രയും സുന്ദരമായി മെനഞ്ഞെടുത്തിരിക്കുന്നു. പൂമൊട്ടുകള്‍ വിരിയുന്നു, പറവകള്‍ കളകൂജനം പൊഴിക്കുന്നു, പുഷ്പലതാദികള്‍ കാറ്റത്തു ചാഞ്ചാടുന്നു, പൂമ്പാറ്റകള്‍ പാ‍റിപ്പറക്കുന്നു, വണ്ടുകള്‍ മൂളിപ്പാട്ടു പാടുന്നു, കളകളം പാടി കുളിരരുവികള്‍ ഒഴുകുന്നു, പുതുമഴ പെയ്ത് ഭൂമി ഉര്‍വ്വരമാകുന്നു, ചെറുഗീതവുമായി ഇളംതെന്നല്‍ വീശുന്നു, കാര്‍മേഘങ്ങള്‍ ആകാശത്ത് ചിത്രങ്ങള്‍ വരക്കുന്നു, മലനിരകള്‍ പച്ചപ്പട്ടു വിരിച്ചതുപോലെ കിടക്കുന്നു - എവിടെ നോക്കിയാലും സൌന്ദര്യത്തിന്റെ ഒരു വര്‍ണ്ണപ്രപഞ്ചം മാത്രം. സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് ഒത്തുകൂടാനും, സല്ലപിക്കാനും, സമയം പോക്കാനും ഇണങ്ങുന്ന പ്രകൃതിഭംഗി. 

ജീവിതത്തില്‍ ഏവര്‍ക്കും സന്തോഷദായകമായ നിമിഷങ്ങള്‍. എല്ലാവരും വീണ്ടും വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചില സുന്ദരനിമിഷങ്ങള്‍, അത് പരസ്പരസ്നേഹം പങ്കുവച്ച, ഹൃദയത്തിന്റെ ഭാഷയില്‍ ആശയവിനിമയം നടത്തിയ, സ്നേഹത്തിന്റെ ത്രസിപ്പില്‍ മതിമറന്നാടിയ, സംഘര്‍ഷരഹിതമായ, സുവര്‍ണ്ണനിമിഷങ്ങളായിരിക്കും. 

കുടുംബജീവിതത്തിന്റെയും, ദാമ്പത്യജീവിതത്തിന്റെയും, സാമൂഹ്യജീവിതത്തിന്റെയും ഭദ്രത സ്നേഹം എന്ന വികാരത്തെ കേന്ദ്രീകരിച്ച് നിലകൊള്ളുന്നു. അതിനാല്‍ സ്നേഹത്തേക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും മനുഷ്യനന്മ ലക്ഷ്‌യമാക്കിയുള്ളവയാണ്. 

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് മാത്രമായി ഒതുങ്ങുന്ന ഒന്നല്ല സ്നേഹം. സ്നേഹം എന്നത് പരസ്പരാശ്രിതത്വമാണ്. സ്നേഹത്തിന് വിവിധ രൂപങ്ങളും ഭാവങ്ങളുമുണ്ട്. മനുഷ്യന്‍ തന്റെ സഹജീവികളെ മാത്രമല്ല മറിച്ച് ഇതരജീവജാലങ്ങളേയും പ്രകൃതിയിലെ ഓരോ വസ്തുക്കളേയും സ്നേഹിക്കുന്നു. എന്തിനെയെങ്കിലും സ്നേഹിക്കാതിരിക്കാന്‍ അവന് കഴിയില്ല. കാരണം സ്നേഹം എന്നത് വ്യക്തിത്വത്തിലെ നൈസര്‍ഗ്ഗികഭാവമാണ്. 

നാമെല്ലാം തുല്യരാണെന്ന ബോധമാണ് സഹോദരസ്നേഹത്തിലുള്ളത്. മനുഷ്യത്വത്തിന്റെ മഹനീയത അവിടെ തെളിഞ്ഞുകാണാം.

ഉപാധികളില്ലാത്ത സ്നേഹമാണ് മാതൃസ്നേഹം. സുരക്ഷിതത്വബോധവും, സ്വന്തം വളര്‍ച്ചക്കും സംരക്ഷണത്തിനും ആവശ്യമായ കാര്യങ്ങളും കുഞ്ഞ് മാതാവില്‍ നിന്നും പഠിക്കുന്നു.

സ്നേഹം എന്നത് മനുഷ്യമനസ്സിന്റെ സുഗന്ധമാണ്. മാനവസമുദായം സ്നേഹത്തെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്.

മനുഷ്യവര്‍ഗ്ഗം ഇന്ന് അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക പ്രതിസന്ധികളും തരണം ചെയ്യാന്‍ സ്നേഹത്തിന്റെ സൃഷ്ടിപരമായ ആവിഷ്കാരത്തിലൂടെ കഴിയും.

മനുഷ്യര്‍ക്കുണ്ടാകുന്ന മോഹഭംഗങ്ങളും മറ്റും തരണം ചെയ്യാന്‍ സ്നേഹത്തിനു കഴിയും. സ്നേഹം നമ്മെ ഐക്യപ്പെടുത്തുന്നു. ഏകാന്തതയില്‍ നിന്നും വിഷാദത്തില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തുന്നതും സ്നേഹബന്ധങ്ങളാണ്.

സ്നേഹബന്ധങ്ങളുടെ വിജയം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് മറ്റുള്ളവരെപ്പറ്റി മനസ്സിലാക്കാനുള്ള കഴിവാണ്. മറ്റുള്ളവര്‍ അവരുടെ വികാരങ്ങളും പ്രശ്നങ്ങളും പങ്കിടുമ്പോള്‍ അത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. തുറന്ന സംഭാഷണം എല്ലാവരും ഇഷ്ടപ്പെടുന്നു. സത്യസന്ധമായി സംസാരിക്കുക. പരിചയപ്പെടുന്ന എല്ലാവരോടും രഹസ്യങ്ങള്‍ തുറന്നുപറയണമെന്ന് ഇതിനര്‍ത്ഥമില്ല. പരിചയപ്പെടുന്ന ഉടന്‍‌ തന്നെ സ്വയം വെളിപ്പെടുത്തുന്നതും തന്നെക്കുറിച്ച് ആവശ്യത്തിലേറെ സംസാരിക്കുന്നതും മറ്റുള്ളവരെ അകറ്റിനിര്‍ത്തും. 

സ്നേഹത്തിന്റെ ഭാവം സൌഹൃദത്തിന്റേതാവുമ്പോള്‍ സ്നേഹം പങ്കുവക്കുന്നവര്‍ക്ക് ആ ബന്ധം സുഖം പകരുന്നതായി മാറും.

മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്പിന് സ്നേഹം വളരെ ആവശ്യമാണ്. നമ്മള്‍ സ്നേഹം അനര്‍ഗ്ഗളമായി പ്രകടിപ്പിക്കണം. വാക്കുകളിലൂടെ, മുഖഭാവങ്ങളിലൂടെ എല്ലാം. നമ്മള്‍ മറ്റുള്ളവരെ സ്നേഹിക്കുന്നതുകൊണ്ടാണ് അവര്‍ നമ്മെ സ്നേഹിക്കുന്നത്. അത് നേരെ തിരിച്ചുമാകാം.