Thursday 19 June 2014

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം അധ്യായം - 19

1.19 ശ്രീശുകബ്രഹ്മ മഹര്‍ഷിയുടെ ആഗമനം.
ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം അധ്യായം - 19

സൂതന്‍ പറഞു: മുനിമാരേ!, ഉണ്ടായ സംഭവത്തില്‍ പരീക്ഷിത്ത് രാജാവ് മനസ്സുകൊണ്ട് അസ്വസ്ഥനായി. ഗൂഢതേജസ്സ്വിയായ ഒരു സാധുബ്രാഹ്മണനോട് താന്‍ ചെയ്ത പ്രവൃത്തി തികച്ചും അനാര്യവും നീചവുമായി രാജാവിന് തോന്നി. അദ്ദേഹം ചിന്തിച്ചു. ഭഗവാന്റെ നിയമങളെ താന്‍ അവഗണിച്ചിരിക്കുന്നു. ശിക്ഷ ഉറപ്പാണ്. അത് എത്രയും വേഗം ലഭിക്കുന്നതാണുത്തമം. അത്രവ...േഗം താന്‍ ആ പാപത്തില്‍ നിന്നു മുക്തനാകുമെന്ന് അദ്ദേഹം ആശിച്ചു. മത്രമല്ലാ, ഇനിയൊരിക്കലും ഇങനെയൊരു മഹാപരാധം തന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടുള്ളതുമല്ലെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചു. അഭദ്രമായ ഇങനെയൊരുകാര്യം തന്നില്‍ നിന്ന് സംഭവിക്കാതിരിക്കാനായി ഇന്നുതന്നെ തന്റെ രാജ്യവും, ധനവും, ബലവുമൊക്കെ ബ്രാഹ്മണരാല്‍ ജ്വലിപ്പിച്ച തീയില്‍ തന്നെ ഹോമിക്കണമെന്നും, ഇതിനെല്ലാം കാരണം ഒരുനിമിഷത്തേക്ക് താന്‍ ഗോപാലനെ മറന്ന് ഒരു അവിവേകിയായി പ്രവര്‍ത്തിച്ചാതെണെന്നും അദ്ദേഹം ചിന്തിച്ചുറപ്പിച്ചു.

സൂതന്‍ തുടര്‍ന്നു: ഇങനെ ചിന്തിച്ചിരിക്കുമ്പോള്‍, മുനികുമാരന്റെ ശാപത്താല്‍ തക്ഷകദംശനമേറ്റ് ഇന്നേക്കേഴാം നാള്‍ താന്‍ മൃത്യുവിനിരയാകുമെന്ന വാര്‍ത്ത രാജാവ് കേട്ടു. പരീക്ഷിത്ത് സന്തോഷപൂര്‍‌വ്വം അതിനെ സ്വീകരിച്ചു. ലൗകികവിഷയങളോട് എന്നെന്നേക്കുമായി തനിക്ക് വിരക്തിയുണ്ടാകുവാനുള്ള കാരണമായി ഈ ശാപത്തെ രാജന്‍ കാണുകയും ചെയ്തു. ലോകത്തിലുള്ള സകല വസ്തുക്കളുടേയും നിസ്സാരതയെ മനസ്സിലാക്കി അവയെയെല്ലാം ത്യജിച്ച്, ഗംഗയുടെ തീരത്തെത്തി പരീക്ഷിച്ച് അവിടെയിരുന്ന് ഭഗവാന്റെ പാദസേവ ചെയ്യാല്‍ തുടങി. മോക്ഷപ്രാപ്തിക്ക് പലവഴികളുണ്ടെങ്കിലും, ശീഘ്രം ആ പരമപദത്തെ പ്രാപിക്കാന്‍ ഭക്തിമാത്രമാണ് അത്യുത്തമമെന്ന് രാജാവ് മനസ്സിലാക്കി.

മുനിമാരേ!, ഈ സത്ക്കര്‍മ്മത്തിനായി പരീക്ഷിത്ത് ഗംഗയുടെ തീരത്ത് വന്നതില്‍ ഒരു മുഖ്യകാരണമുണ്ടായിരുന്നു. ഈ നദി ഭഗവാന്റെ പാദരേണുക്കളും, അതുപോലെ തുളസിക്കതിരുകളേയും വഹിച്ചുകൊണ്ടാണൊഴുകുന്നത്. ആയതിനാല്‍ ഈ ജലം മൂന്ന് ലോകങളേയും ശുദ്ധമാക്കുന്നു. എന്തിന് കൂടുതല്‍ പറയുന്നു!... ഭഗവാന്‍ ശ്രീപരമേശ്വരനെപ്പോലും ഈ തീര്‍ത്ഥം പവിത്രമാക്കുന്നു. അതുകൊണ്ട്, മരണവേളയില്‍ ഏവരും ഗംഗയുടെ തീരത്തുവന്ന് ശരീരമുപേക്ഷിക്കേണ്ടത് അതിയുക്തമാണ്.

അങനെ പണ്ഡവശ്രേഷ്ഠനായ പരീക്ഷിത്ത് രാജന്‍ അവിടെ മുനിവ്രതനായിയിരുന്നുകൊണ്ട് പ്രായോപവേശം ചെയ്യാനൊരുങി. അദ്ദേഹം ലൗകികവിഷയങള്‍ സകലതുമുപേക്ഷിച്ച് ഭഗവാന്റെ പദകമലത്തില്‍ മനസ്സുറപ്പിച്ചു. ആ സമയം ലോകം മുഴുവന്‍ തീര്‍ത്ഥീകരിക്കുന്ന മഹാനുഭാവന്‍‌മാരായ കുറെ മുനികള്‍, ഓരോ പുണ്യസ്ഥലങളെയും പവിത്രമാക്കിക്കൊണ്ട് തങളുടെ ശിഷ്യഗണങള്‍ക്കൊപ്പം ഗംഗാതീരത്തിലെത്തി. അവര്‍ ലോകത്തിന്റെ പലേ ഭാഗങളില്‍ നിന്നും വന്നവരായിരുന്നു. അത്രി, ച്യവനന്‍, ശരദ്വാന്‍, അരിഷ്ടനേമി, ഭൃഗു, വസിഷ്ഠന്‍, പരാശരന്‍, വിശ്വാമിത്രന്‍, അംഗിരന്‍, പരശുരാമന്‍, ഉതത്ത്യന്‍, ഇന്ദ്രപ്രമഥന്‍, ഇധമവാഹു, മേധാതിതി, ദേവലന്‍, ആര്‍ഷ്ടിഷേണന്‍, ഭരദ്വാജന്‍, ഗൗതമന്‍, പിപ്പലാദന്‍, മൈത്രേയന്‍, ഔര്‍‌വ്വന്‍, കവഷന്‍, കുംഭയോനി, ദ്വൈപായനന്‍, നാരദന്‍, തുടങിയ മഹാത്മാക്കളായ പണ്ഡിതന്‍‌മാരായിരുന്നു ആ മഹാനുഭാവന്‍‌മാര്‍. ഇവരെക്കൂടാതെ മറ്റുചില ദേവഋഷികളും, ബ്രഹ്മഋഷികളും, അരുണാദ്യയന്‍മാരെപ്പോലുള്ള വ്യത്യസ്ഥവംശജരായ കുറെ രാജഋഷികളും അവിടെയെത്തിയിരുന്നു. വന്നവരെല്ലാം രാജാവിനെ ശിരസ്സാ നമിച്ചതിനുശേഷം യഥാസുഖം ഉപവിഷ്ടരായി. പരീക്ഷിത്തും പ്രത്യുത്ഥാനം ചെയ്ത് ഹസ്താഞ്ജലിയോടെ, താന്‍ സര്‍‌വ്വസംഗപരിത്യാഗിയായി പ്രായോപവേശം ചെയ്യാനൊരുങുന്ന തീരുമാനത്തെ അവരെയറിയിച്ചു.

രാജാവ് പറഞു: "ഹേ ദിവ്യാത്മാക്കളെ!, ഞങള്‍ പാണ്ഡവന്‍‌മാര്‍ അന്ന്യരാജാക്കന്‍‌മാരില്‍ വച്ച് ഭാഗ്യശാലികളാണ്. നിങളെപ്പോലുള്ള ധന്യാത്മാക്കളുടെ സ്നേഹവും വാത്സല്യവും ഞങള്‍ക്കെന്നെന്നും സുലഭമായിരുന്നു. ഇനി നിങള്‍ രാജകീയതകളെ ദൂരത്ത് നിറുത്തുന്ന പ്രകൃതമുള്ളവരാണെങ്കില്‍ കൂടി ഇത് സത്യമാണ്. ഹേ ഋഷീശ്വരന്‍‌മാരേ!, സകലലോകങളുടേയും നിയന്താവായ ഭഗവാന്‍ ഹരി ഇന്നിതാ എന്നെ തിരിച്ചുവിളിക്കാന്‍ പോകുന്നു. മുനികുമാരന്റെ ശാപവചസ്സുകള്‍ അതിനൊരു ഹേതുമാത്രം. ഞാന്‍ കുടുംബത്തില്‍ ആസക്തനായ സത്യത്തെ ആ പ്രഭു അറിഞിരിക്കുന്നു. ആ ബന്ധനത്തില്‍ നിന്ന് ഇന്നെന്നെ മുക്തനാക്കിയത് കാരണം ഇനി ഭയലേശമില്ലാതെ എനിക്കവിടേക്ക് പോകാന്‍ കഴിയും.

ഹേ ഋഷിവര്യരേ!, ഹേ ഗംഗാദേവീ!, ഞാന്‍ ഭഗവാന്‍ ഹരിയില്‍ അഭയം പ്രാപിച്ചുകഴിഞവനാണ്. തക്ഷകനോ, അതോ ആ ബ്രാഹ്മണരാല്‍ നിര്‍മ്മിതമായ എന്ത് കുഹകവും വന്നെന്നെ ദംശിച്ചുപൊയ്ക്കോട്ടെ!. എനിക്ക് ലേശവും ഭയമില്ല. എന്റെ ഒരേയൊരാഗ്രഹം... നിങള്‍ ഭഗവാന്‍ ഹരിയുടെ മഹിമകള്‍ വാഴ്ത്തിക്കൊണ്ടിരിക്കുക. ഹേ ബ്രാഹ്മണശ്രേഷ്ഠന്‍‌മാരേ!, ഇനി എനിക്കൊരു ജന്മമുണ്ടെങ്കില്‍ അതെവിടെയായിരുന്നാലും ഞാന്‍ ഭഗവാനില്‍ രതിയുള്ളവനായിരിക്കും. സര്‍‌വ്വഭൂതങളുടേയും സുഹൃത്തായിരുന്നുകൊണ്ട്, അവന്റെ ഭക്തന്‍‌മാരോട് സംഗം ചേര്‍ന്ന് ഞാന്‍ ഇനിയുള്ള ജന്മം ജീവിച്ചുതീര്‍ക്കും. മഹാനുഭാവന്‍‌മാരായ നിങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ പ്രണാമം."
സൂതന്‍ പറഞു: പരീക്ഷിത്ത് രാജാവ് രാജ്യഭാരം തന്റെ മകനെയേല്പ്പിച്ചതിനുശേഷമാണ് പ്രായോപവേശത്തിനായി തീരുമാനമെടുത്തത്. ഗംഗയുടെ ദക്ഷിണദിശയില്‍ ദര്‍ഭപുല്ലിന്റെ മൂലഭാഗം കിഴക്കോട്ട് തിരിച്ച് വിരിച്ചിട്ട് അതില്‍ രാജാവ് സ്വയം വടക്കോട്ട് നോക്കി ഇരിപ്പുറപ്പിച്ചു. മരണം വരെ നിരാഹാരവ്രതം അനുഷ്ഠിക്കാനിരിക്കുന്ന രാജാവിനെ പ്രകീര്‍ത്തിച്ച് ദേവതകള്‍ പാടി. സ്വര്‍ഗ്ഗത്തില്‍ നിന്നും നിരന്തരം പുഷ്പവൃഷ്ടിചെയ്തും, ദുന്ദുഭിവാദ്യം മുഴക്കിയും അവരുടെ അതിരറ്റ സന്തോഷത്തെ അവര്‍ ഉച്ഛത്തില്‍ വിളിച്ചറിയിച്ചു. സമാഗതരായ ഋഷിവൃന്ദം പരീക്ഷിത്തിന്റെ തീരുമാനത്തെ ശരിവച്ചുകൊണ്ട് പ്രശംസിച്ചുതുടങി. ഭഗവത് ഗുണങള്‍ ഏറെയുള്ള മുനിമാര്‍ രാജാവിനെ അനുമോദിച്ചുകൊണ്ട് ഇങനെ പറഞു.
"ഹേ പാണ്ഡവരാജര്‍ഷേ!, ഭഗവത് സമാനുവര്‍ത്തിയായ അങ് ഭഗവത്പ്രാപ്തിക്കായി കിരീടവും സിംഹാസനവുമൊക്കെ ഉപേക്ഷിച്ചിരിക്കുനത് മഹാത്ഭുതം തന്നെ. ഭാഗവതപ്രധാനനായ അങ് ഇഹലോകത്തില്‍ ഈ ശരീരമുപേക്ഷിച്ച് പരലോകത്തെ പ്രാപിക്കുന്നതുവരെ ഞങള്‍ ഇവിടെതന്നെ വസിക്കുന്നതാണ്."

സൂതന്‍ തുടര്‍ന്നു: മധുരവും അര്‍ത്ഥവത്തായതുമായ ഈ വാക്കുകള്‍ കേട്ടപ്പോള്‍ പരീക്ഷിത്ത് അവരെ അനുമോദിച്ചുകൊണ്ട് ഭഗവത് മഹിമകളെ കേള്‍ക്കാനുള്ള തന്റെ തീവ്രമായ ആഗ്രഹത്തെ അവരോടറിയിച്ചു.
രാജാവ് പറഞു: "ഹേ ഋഷീശ്വരന്‍‌മാരേ!, ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേര്‍ന്നിട്ടുള്ള ജ്ഞാനികളായ നിങള്‍ സത്യലോകത്തില്‍ വര്‍ത്തിക്കുന്നവരാണ്. ഇഹത്തിലോ പരത്തിലോ തല്പ്പരരല്ലാത്ത നിങള്‍ സാധുക്കളില്‍ കരുണയുള്ളവരുമാണ്. ഇനി നിങളോട് ഞാന്‍ ചോദിക്കുന്നു, മരണസമയം സമാഗതമായ ഈ അവസരത്തില്‍ ഞാന്‍ എന്താണ് ആദ്യമായി ചെയ്യേണ്ടത്?. യുക്തമായതിനെ പറഞുതരാന്‍ കനിവുണ്ടാകണം."

സൂതന്‍ പറഞു: ഹേ ശൗനകാ!, ആ സമയം വ്യാസപുത്രനായ ശുകദേവന്‍ യാദൃശ്ചികമായി അവിടെയെത്തി. അദ്ദേഹം നിത്യാനന്ദനായും ഉദാസീനനായും ലോകമെമ്പാടും സഞ്ചരിക്കുന്നവനുമാണ്. കണ്ടാല്‍ യാതൊരു വര്‍ണ്ണാശ്രമങളിലും ഉള്‍പ്പെട്ടവനാണെന്ന് തോന്നുകയില്ല. കുട്ടികളോടും സ്ത്രീകളോടുമൊപ്പം ഒരു അവധൂതനെപ്പോലെ ആ മഹാത്മാവ് അവിടേയ്ക്ക് കയറിവന്നു. പതിനാറ് വയസ്സുള്ള ശ്രീശുകന്റെ അംഗങളോരോന്നും അതിമനോഹരങളായിരുന്നു. ശംഖു കടഞ കഴുത്തും, ഉയര്‍ന്ന് നീണ്ട മൂക്കും, വിടര്‍ന്ന കണ്ണുകളും, വിസ്തൃതമായ നെറ്റിത്തടവുമൊക്കെ ചേര്‍ന്ന് ചിത്തം മയക്കുന്ന തരത്തിലുള്ള സൗകുമാര്യമായിരുന്നു. ശ്രീശുകന്റേത്. മാംസളമായ തോളെല്ലുകളും, വിരിഞ വക്ഷസ്സും, ചുഴിഞ പൊക്കില്‍ത്തടവും, അഴകാര്‍ന്ന വയറും, ദീര്‍ഘമായ കരങളും, വദനത്തിലൂടെ പാറിക്കളിക്കുന്ന ചുരുളന്‍ കുറുനിരകളും, എല്ലാം ശുകന്റെ പ്രത്യേകതകളായിരുന്നു.

ഭഗവാന്‍ ശ്രീകൃഷ്ണന്റേതുപോലെ തോന്നിക്കുന്ന അദ്ദേഹത്തിന്റെ കറുത്ത ശരീരം യുവത്വം തുളുമ്പുന്നതും, പൂര്‍ണ്ണനഗ്നവുമായിരുന്നു. മനോഹാരിതമായ ഈ അഴകും, വശ്യമാര്‍ന്ന പുഞ്ചിരിയും സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിച്ചു. ശ്രീശുകന്‍ തന്റെ ഐശ്വര്യത്തെ ഗൂഢമാക്കി വച്ചിരുന്നുവെങ്കിലും, ലക്ഷണശാസ്ത്രവിദുക്കളായ ആ പണ്ഡിതബ്രാഹ്മണര്‍ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ നമസ്ക്കരിച്ചു. വിഷ്ണുരാതനായ പരീക്ഷിത്ത് പ്രത്യുത്ഥാനം ചെയ്ത് ശിരസ്സാ പ്രണമിച്ചുകൊണ്ട് തന്റെ പ്രമുഖാതിഥിയായ ശ്രീശുകബ്രഹ്മമഹര്‍ഷിയെ സ്വീകരിച്ചു. ശ്രീശുകനെ കണ്ട മാത്രയില്‍ അബലകളായ സ്ത്രീകളും കുട്ടികളും നിശബ്ദരായി. ശ്രീശുകന്‍ എല്ലാവരുടേയും ആരാധനാപാത്രമായി തന്റെ മഹാസനത്തിലുപവിഷ്ടനായി. ചന്ദ്രനെ നക്ഷത്രങളും മറ്റുപഗ്രഗങളും ചേര്‍ന്ന് വലയം ചെയ്യുന്നതുപോലെ, ശ്രീശുകന്‍ ഋഷികളാലും ദേവഗണങളാലും ആവൃതനായി. തന്റെ ഏത് ചോദ്യത്തിനും ഉത്തരം നല്‍കാന്‍ സന്നദ്ധനായിരിക്കുന്ന ശ്രീശുകനോട് ബദ്ധഹസ്ഥാഞ്ജലിയോടുകൂടി പരീക്ഷിത്ത് രാജാവ് ചോദിച്ചു.

"അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, ഇവിടെ ഒരതിഥിയായി വന്ന്, അവിടുത്തെ കരുണകൊണ്ട് തന്നെ അങ് ഞങളെ പവിത്രമാക്കിയിരിക്കുന്നു. അപക്വമതികളായ ഞങള്‍ രാജവംശജര്‍, ഏതോ തീര്‍ത്ഥാടനത്തിലെന്നപോലെ, ഇന്ന് ഭഗവത് ഭജനത്തിന് യോഗ്യമായി വന്നത് അവിടുത്തെ ദര്‍ശനകാരുണ്യംകൊണ്ട് മാത്രമാണ്. ഹേ ഭഗവന്‍!, അങയെപ്പോലുള്ളവരെ സംസ്മരണം ചെയ്യുന്ന മാത്രയില്‍ തന്നെ ഞങളുടെ ഗൃഹം ശുദ്ധമാകുന്നു. എങ്കില്‍ പിന്നെ അങയുടെ ദര്‍ശനത്തിലും, അങയോട് സംസാരിക്കുന്നതിലും, അവിടുത്തെ ഒന്നു തൊടുന്നതിലും, ആ പാദങള്‍ കഴുകുന്നതിലുമൊക്കെയുള്ള ഭാഗ്യത്തെക്കുറിച്ച് എന്ത് പറയാനാണ്!... ഭഗവത് ദ്വേഷികള്‍ ഭഗവാനെ കാണുന്ന മാത്രയില്‍ തന്നെ ഓടിയകലുന്നതുപോലെ, അല്ലയോ മഹായോഗിന്‍!., അവിടുത്തെ സാന്നിധ്യം കൊണ്ട് സര്‍‌വ്വമഹാപാപങളും, അപ്രത്യക്ഷമാകുന്നു. പാണ്ഡുപുത്രന്‍‌മാര്‍ക്ക് പ്രിയനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവരില്‍ സമ്പ്രീതനായി എന്നെയും ആ കുലത്തോട് ചേര്‍ത്ത് അനുഗ്രഹിച്ചു. സാധാരണക്കാര്‍ക്ക് അഗോചരമായും, നീഗൂഢമായും സഞ്ചരിക്കുന്ന അങ് യാഥൃശ്ചികമായി എന്നെ കാണാന്‍ ഈ അന്ത്യനിമിഷത്തില്‍ ഇവിടെയെത്തിയിരിക്കുന്നത് അതുകൊണ്ടുമാത്രമാണ്.

സകലയോഗികള്‍ക്കും ഗുരുവായ അങയോട് ഞാന്‍ ചോദിക്കുന്നു. മരിക്കാന്‍ പോകുന്ന ഒരുവന്‍ തന്റെ സംസിദ്ധിക്കായി എന്തൊക്കെ കാര്യങളാണ് അനുഷ്ഠിക്കേണ്ടത്?. എന്തോക്കെയാണവര്‍ കേള്‍ക്കേണ്ടതും, ജപിക്കേണ്ടതും, സ്മരിക്കേണ്ടതും, പൂജിക്കേണ്ടതും?. യാതൊന്നാണോ അന്യമായി ചേയ്യേണ്ടതും, യാതൊന്നാണോ ഇനി ചെയ്യാതിരിക്കേണ്ടതും, അതൊക്കെ പറഞുതരാന്‍ അവിടുന്ന് കാരുണ്യവാനകണം. ഒരു പശു പാല്‍ചുരത്തുന്നത്ര സമയം പോലും അങ് ഒരു ഗൃഹസ്ഥാശ്രമിയുടെ ഭവനത്തില്‍ താമസ്സിക്കുന്നതായി ആരും കണ്ടിട്ടില്ല."

സൂതന്‍ പറഞു: അങനെ മധുരസ്വരത്തില്‍ പരീക്ഷിത്ത് ചോദിച്ച ചോദ്യങള്‍ക്ക് ധര്‍മ്മജ്ഞനായ ഭഗവാന്‍ ബാദരായണന്‍ മറുപടി പറയാന്‍ തുടങി.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം പത്തൊമ്പതാമധ്യായം സമാപിച്ചു.
ഇതോടെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം സാമാപിച്ചു.

No comments:

Post a Comment